തിരുവനന്തപുരം സ്മാർട്ട് സിറ്റി എന്ന പേരി കൊലക്കെണി കിട്ടിയിട്ട് ചാല വിവേകാനന്ദ നഗർ കാർക്ക് വർഷം രണ്ടായി ….
പരിപാടി ഒക്കെ ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ അടി പൊളിയായിരുന്നു. റോഡ് കുഴിക്കുന്നു …. രാവിലെയും വൈകിട്ടും ഇഞ്ചനീയർ സാർ വരുന്നു. തൊട്ടടുത്ത വീടുകളിലും നാട്ടുകാരിലും നിർമ്മാണ പാളിച്ചകൾ ഉണ്ടോ എന്ന് ചോദിച്ചറിയുന്നു. പോരാത്തതിന് എല്ലാ റെക്കോഡ് ചെയ്യുന്ന സി.സി ടി വി യും സ്ഥാപിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആദ്യ പ്രഹരം കോൺട്രാക്ടറെ കാണാനില്ല പിന്നെ ഉദ്യോഗസ്ഥർ സ്ഥലത്ത് വരാതെയും നാട്ടുകാർ വിളിച്ചാൽ ഫോൺ എടുക്കാതെയും ആയി .
റോഡ് കുഴിച്ച് ഇട്ടത് കാരണം നൂറോളം കുടുംബങ്ങൾക്കും പ്രധാന മൂന്ന് സ്കൂളി കലയും വിദ്യാർത്ഥികൾക്കാണ് കൊലക്കെണിയായി മാറിയത് . ആഴത്തിലുള്ള കുഴിയാണ് ചുറ്റും , ചില വലിയ കുഴികൾ നാട്ടുകാർ പലക വെച്ചും ഇരുമ്പ് കഷണം വെച്ചും മൂടിയിട്ടുണ്ട് ദിനവും രണ്ട് അപകടങ്ങൾ ഉറപ്പായും നടക്കും
അടുത്തുള്ള LP സ്കൂളിലെ വിദ്യാർത്ഥികൾ ദിനവും ഭീതിയോടെയും രക്ഷകർത്താക്കൾ നെഞ്ചിടിപ്പോടെയും യാത്ര നടത്തുന്നത്
വലിയൊരു അപകടം നടന്നാലെ അധികൃതർ കർമ്മനിരതരാകൂ എന്നാണ് ജനം പറയുന്നത്