തൃശ്ശൂരില്‍ പ്രതാപനെ മാറ്റി കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം, എന്റെ ജീവന് എന്റെ പാര്‍ട്ടിയാണെന്ന് ടി എന്‍ പ്രതാപന്. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ടി എന്‍ പ്രതാപന്. ഓപ്പറേഷൻ താമര വന്നാലും തൃശൂരിൽ ഫലംകാണില്ല. പാർട്ടിയാണ് തന്റെ ജീവനെന്ന് പ്രതാപൻ പറഞ്ഞു. രാഷ്ട്രീയത്തില്‍ സംഘബലം മാത്രം പോരെന്നും ബുദ്ധിപരമായ നീക്കത്തിനാണ് പ്രധാനമെന്നും പ്രതാപന് പറഞ്ഞുനിസാരനായ തന്നെ നേതാവാക്കിയത് കോൺഗ്രസാണെന്ന് പ്രതാപൻ പറഞ്ഞു.കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന് വ്യക്തമാക്കി. തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തിയതോടെ ടി എൻ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതിയാണ്. 150 ഇടത്താണ് പ്രതാപനായി മണ്ഡലത്തിൽ ചുവരെഴുതിയിട്ടുള്ളത്. മൂന്നരലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചരണത്തിനായി അച്ചടിച്ചിരുന്നത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു.