കാട്ടാക്കടയിൽ വിവാഹശേഷം 15–ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്ന് 8 മാസത്തിനു ശേഷമാണ് കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി–28) നെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22)യുടെയും വിവാഹം. വിവാഹം കഴിഞ്ഞു പതിനഞ്ചു ദിവസത്തിനു ശേഷം സോനയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സോനയുടെ മരണം ഭർത്താവായ വിപിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കാട്ടാക്കട കോടതിയിൽ ഹാജരാക്കി.ഒന്നര വർഷത്തെ പ്രണയശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പക്ഷേ, വിവാഹത്തിന്റെ 15–ാം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അന്ന് മുതൽ ദുരൂഹത നിറഞ്ഞുനിന്ന കേസിലാണ് എട്ട് മാസങ്ങൾക്കിപ്പുറം ഭർത്താവ് വിപിൻ അറസ്റ്റിലായിരിക്കുന്നത്.ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം കഴിച്ചത്. പക്ഷേ, വിവാഹത്തിന്റെ 15–ാം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അന്ന് മുതൽ ദുരൂഹത നിറഞ്ഞുനിന്ന കേസിലാണ് എട്ട് മാസങ്ങൾക്കിപ്പുറം വിപിൻ അറസ്റ്റിലായിരിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് വിപിൻപ്രണയ വിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ ശാരീരികമായും മർദിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണു വിപിൻ പറഞ്ഞത്..