തിരുവനന്തപുരം : ആവശ്യങ്ങൾ അംഗീകരിച്ചു രാജ്യത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വിഴിഞ്ഞം ഇടവകയും കൈകോർക്കും. ഇന്നലെ രാത്രി വിഴിഞ്ഞം പള്ളി മേടയിൽ നടന്ന ഇടവക അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് ഇടവക വികാരി ഫാ. നിക്കോളാസ് ഇത് വ്യക്തമാക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിപക്ഷവും ഫിഷറീസ് മന്ത്രി സജിചെറിയാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അംഗീകരിച്ചതായും സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പു നൽകിയതായും ഇടവക വികാരി മാധ്യമങ്ങളോട് പറഞ്ഞു.
തുറമുഖ നിർമ്മാണത്തെ തുടർന്ന് ഉപജീവന ഉപാധി നഷ്ടപ്പെട്ട 53 കട്ടമര തൊഴിലാളികൾക്ക് 4,20,000 രൂപ വെച്ച് ആകെ
2,22,60000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 49 പേരുടെ കാര്യത്തിലും പുന പരിശോധന ഉണ്ടാകും. കരമടി അനുബന്ധ തൊഴിലാളികളായ 11 വനിതാ മത്സ്യത്തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ വീതവും
പുലിമുട്ട് നിർമ്മാണത്തെ തുടർന്ന് മത്സ്യബന്ധന വള്ളങ്ങൾ അധികം സഞ്ചരിക്കാൻ വേണ്ടി വരുന്ന മണ്ണെണ്ണ ഇനത്തിൽ 322 പേർക്ക് 4,56,63000 രൂപയും അനുവദിച്ചു.
പദ്ധതി പ്രദേശത്തെ ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ നടപടി സ്വീകരിക്കും. ജലക്ഷാമം നേരിടുന്ന മേഖലയിൽ കുടിവെള്ളത്തിന് 400 കണക്ഷൻ ഇടവക ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കും
തുറമുഖവുമായി ബന്ധപ്പെട്ട് നിർമിക്കും എന്ന് പറഞ്ഞിരുന്ന ഫിഷിംഗ് ഹാർബർ പദ്ധതി സംബന്ധിച്ച ചർച്ച ഒക്ടോബർ 20ന് വിഴിഞ്ഞം ഐ.ബിയിൽ വെച്ച് ചർച്ച നടത്തും. ഈ വർഷം നടത്താനിരിക്കുന്ന മറ്റെല്ലാ ഹാർബർ പ്രോജക്ടുകളും മാറ്റി വെച്ച് ഈ പദ്ധതിക്ക് ആദ്യ പരിഗണന നൽകാനും മന്ത്ര കളക്ടർക്ക് നിർദേശം നൽകി. തുറമുഖ പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ ഒരാൾക്ക് ജോലി എന്ന കാര്യവും തുറമുഖത്ത് തത്തുല്യമായ തൊഴിൽ സംവരണത്തിനും വേണ്ട നടപടികൾ അദാനിയുമായി സംസാരിച്ച് തീരുമാനിക്കും.
പ്രദേശത്തെ ഓടകളുടെ നവീകരണവും നിർമ്മാണത്തി നുമായി 3.7 കോടിയും . കളി സ്ഥലത്തിനായി 1.67 കോടി രൂപയും
പകൽവീടിന് 1.57 കോടി രൂപയും അനുവദിച്ചു.ഗുണഭോക്താക്കളായ മത്സ്യ താെഴിലാളികൾക്ക് തങ്ങൾ വള്ളങ്ങൾ നൽകുന്നതിനും അതിലേക്ക് വേണ്ടിയുള്ള പരിശീലനം നൽകുന്നതിനും 20 കോടി രൂപ അനുവദിച്ചു. ഇടവക നൽകുന്ന സ്ഥലത്ത് ആശുപത്രി നിർമ്മിക്കുന്നതിന് വേണ്ട തുക ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിക്കും. സ്ത്രീശാക്തികരണം, പാലിയേറ്റീവ് കെയർ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാനും മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നടപടി സ്വീകരിക്കാനും
നിർദേശം നൽകി. തുറമുഖേ മേഖലയിലെ കുരിശും കുൾശടിയും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു തീരുമാനം എടുക്കമെന്നും അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നും ഉദ്ഘാടനം പ്രഹസനമാണെന്നുമുള്ള ലത്തീൻ അതി രൂപതയുടെ നിലപാടിനെ കുറിച്ച് അറിയില്ലെന്നും വിഴിഞ്ഞം ഇടവകയുടെ തീരുമാനപ്രകാരമാണ് സർക്കാറിന്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ഫാ. നിക്കോളാസ് പറഞ്ഞു