ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അലക്കുന്നം ഞണ്ടു പാറ സ്വദേശി ജെയ്സൺ തോമസ് (44), ഭാര്യ മെറീന ( 28), മക്കളായ ജെറാൾഡ് ( 4), ജെറീന (2), ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇവർ പാല പൂവരിണിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുഭാര്യയുടെയും മക്കളുടെയും മൃതദേഹം കട്ടിലിൽ രക്തം വാർന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലായിരുന്നു മൃതദ്ദേഹങ്ങൾ. മെറീനയുടെ തലയ്ക്ക് പിന്നിൽ വെട്ടേറ്റിട്ടുണ്ട്. ജയ്സണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്സൺ തൂങ്ങി മരിച്ചതാകാമെന്നാണ് കരുതുന്നത്. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല. ഒരു റബ്ബർ ഫാക്ടറിയിൽ ഡ്രൈവറാണ് ജയ്സൺ .ഉരുളികുന്നം സ്വദേശികളായ ജെയ്സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു..