പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് മാറുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ. പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. പാര്‍ട്ടി പദ്മജയ്ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. പദ്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജ ബിജെപിയിലേക്ക് കൂറുമാറുന്നത്. പദ്മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും മുന്തിയ സ്ഥാനങ്ങൾ നൽകിയിരുന്നുവെന്നും നേതൃത്വം വിശദീകരണം നൽകി.
കരുണകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ല എന്നായിരുന്നു ഇതേക്കുറിച്ച് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ പ്രതികരണം. പാർട്ടി മാറാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. പദ്മജ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് . എല്ല തരത്തിലുള്ള ബഹുമാനവും പാർട്ടി പദ്മജക്ക് നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ വ്യക്തമാക്കിയിരുന്നു.
കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചുവെങ്കിലും പരാചയപ്പടുകയായിരുന്നു. ഇനി കോൺഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ പദ്മജ ഉറ ച്ച് നിന്നതോടെ അനുനയ നീക്കങ്ങളെല്ലാം പാളി.