ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി വോട്ട് ചെയ്യാൻ ആവാതെ മടങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം എബ്രഹാമിനാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാഞ്ഞത്.
എബ്രഹാമിന്റെ തിരിച്ചറിയൽ കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നത്. ജഗതി സ്കൂളിൽ വോട്ട് ചെയ്യുന്നതിനായി എത്തിയ എബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്തന്റെ തിരിച്ചറിയൽ കാർഡിന്റെ അതേ നമ്പറിലുള്ള മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതിനെ തുടർന്ന് വോട്ട് ചെയ്യാൻ സാധിക്കാത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൈകുന്നേരം ആറു മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക.