സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞടുപ്പില്‍ നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരികെ അപരൻമാരുടെ വിവരങ്ങള്‍ പുറത്ത്. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ മുന്നണി സ്ഥാനാർത്ഥികൾ അപരൻമാരുടെ ഭീഷണി നേരിടുകയാണ്. വടകരയിൽ കെ കെ ശൈലജയ്ക്ക് മൂന്ന് അപരൻമാരാണുള്ളത്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളും രംഗത്തുവന്നത്. കോഴിക്കോട്ടെ മുന്നണി സ്ഥാനാർത്ഥികളും അപരഭീഷണി നേരിടുകയാണ്. മൂന്ന് അപരൻമാരാണ് എളമരം കരിമീനും എം കെ. രാഘവനും ഉള്ളത്.അതേസമയം, കോട്ടയത്ത് അപരനായി പത്രിക സമർപ്പിച്ചവരിൽ സിപിഎം നേതാവുമുണ്ട് എന്നാണ് ശ്രദ്ധേയം. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായി എത്തുന്നത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക സമർപ്പിച്ച വേറൊരു അപരൻ. കൊടിക്കുന്നിലിന് മാവേലിക്കരയിൽ രണ്ട് അപരൻമാരാണ് ഉള്ളത്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിനും അപരനുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്.