. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനന് ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആര് ബിന്ദു പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതിയമായ അധിക്ഷേപത്തില്‍ കല-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്.ആർ.എൽ.വി. രാമകൃഷ്ണന് നേരെയുള്ള അധിക്ഷേപം പ്രതിഷേധാർഹമെന്ന് മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് രാമകൃഷ്ണന് ചെയ്തത്. മോഹിനിയാട്ടത്തിന്റെ വഴികളിൽ രാമകൃഷ്ണൻ എഴുതിച്ചേർത്തത് പുതുചരിത്രമാണെന്നും മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുകയെന്നും മന്ത്രി