സംസ്ഥാനത്ത് മുൻഗണനാ വിഭാഗം റേഷൻ കാർഡ് അംഗങ്ങൾക്ക് നടത്തുന്ന റേഷൻ മസ്റ്ററിങ്ങിന് പുതിയ സെർവർ വാങ്ങുന്നതിന് തീരുമാനമായി. റേഷൻ മസ്റ്ററിങ്ങിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് പുതിയ സെർവർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന സർവ്വറിന് പുറമേ അധിക സർവർ കൂടി സജ്ജീകരിക്കാനാണ് പൊതു വിതരണ വകുപ്പിന്റെ തീരുമാനം.പുതിയ സെർവർ വാങ്ങുന്നതിനായി 3.54 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മസ്റ്ററിഗ് സമയത്ത് ആധാർ ഓതന്റിഫിക്കേഷൻ നടക്കുന്നതു ഐടി മിഷന്റെയും എൻഐസി ഹൈദരാബാദിന്റെയും സർവറുകളിലൂടെയാണ്. സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് ഡൽഹിയിൽ നിന്നുള്ള എൻഐസിയുടെ അധിക സർവറിന്റെ സേവനം സംസ്ഥാനത്ത് ലഭ്യമാക്കാൻ ആണ് പൊതു വിതരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്പുതിയ സെർവറിന്റെ സേവനം രണ്ട് ദിവസത്തിനകം ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മസ്റ്ററിഗ് സമയത്ത് തടസ്സം ഉണ്ടാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ പുതിയ സെർവറിലൂടെ ആധാർ ഓതന്റിഫിക്കേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്താനിരുന്ന മുൻഗണന വിഭാഗം റേഷൻ കാർഡ് അംഗങ്ങളുടെ റേഷൻ മസ്റ്ററിംഗ് സെർവർ തകരാറിലായതിനെ തുടർന്ന് നിർത്തിവച്ചിരുന്നു.